അറ്റകുറ്റപ്പണി; ഹെബ്ബാൾ മേൽപ്പാലത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് സമീപം രണ്ട് പുതിയ പാതകൾ നിർമ്മിക്കുന്നതിനാൽ നാളെ മുതൽ മേൽപ്പാലത്തിനു സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഹെബ്ബാൾ മേൽപ്പാലത്തിലെ കെആർ പുരം അപ് റാംപ് ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനഗതാഗതത്തിനും അടച്ചിടുമെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി.
നാഗവരയിൽ നിന്ന് (ഒആർആർ) മേഖ്രി സർക്കിൾ വഴി നഗരത്തിലേക്ക് പോകുന്ന യാത്രക്കാർ ഫ്ലൈ ഓവറിന് താഴെ ഹെബ്ബാൾ സർക്കിളിലേക്ക് നിന്ന് കൊടിഗെഹള്ളിയിലേക്ക് പ്രവേശിക്കണം. സർവീസ് റോഡിൽ എത്തുന്നതിന് യു-ടേൺ എടുത്ത് പോകണം.
കെആർ പുരം ഭാഗത്തുനിന്ന് നഗരത്തിലേക്കുള്ള യാത്രക്കാർ ഐഒസി-മുകുന്ദ തിയേറ്റർ റോഡ്, ലിംഗരാജപുരം ഫ്‌ളൈഓവർ റൂട്ട്, നാഗവാര-ടാനറി റോഡ് എന്നിവ വഴി പോകണം. ഹെഗ്‌ഡെനഗർ-തനിസാന്ദ്രയിൽ നിന്നും വരുന്ന യാത്രക്കാർക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ ജികെവികെ – ജക്കൂർ റോഡ് ഉപയോഗിക്കാം.
കെആർ പുരത്ത് നിന്ന് യശ്വന്ത്പുരത്തേക്കുള്ള യാത്രക്കാർ ബിഇഎൽ സർക്കിളിൽ നിന്ന് ഇടത് തിരിഞ്ഞ് സദാശിവനഗർ പിഎസ് ജംഗ്ഷൻ വഴി കടന്നുപോകാം.
കെആർ പുരം, ഹെന്നൂർ, എച്ച്ആർബിആർ ലേഔട്ട്, ബാനസവാടി, കെജി ഹള്ളി, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഹെന്നൂർ-ബാഗലൂർ റോഡ് ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.
The post അറ്റകുറ്റപ്പണി; ഹെബ്ബാൾ മേൽപ്പാലത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം appeared first on News Bengaluru.
Powered by WPeMatico



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.