മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, തിരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് കോടതി

മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസകിനെതിരായ ഇ.ഡിയുടെ അപ്പീലിൽ കോടതിയുടെ അടിയന്തര ഇടപെടലില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വാദം കേൾക്കൂവെന്ന് ഹൈക്കോടതി അറിയിച്ചു. കേസിൽ അടിയന്തരവാദം കേൾക്കണമെന്ന ഇ.ഡിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി.
തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പിനു ശേഷം മാത്രം ചോദ്യം ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി നൽകിയ അപ്പീൽ പരിഗണിക്കേണ്ട അടിയന്തര സാഹചര്യമെന്തെന്ന് കോടതി ചോദ്യമുന്നയിച്ചു. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയാനാണ് അന്വേഷണമെന്ന് ഇ.ഡി പറഞ്ഞു.
ശ്വാസം വിടാൻ ഉള്ള സമയം പോലും നൽകാതെ ഇ.ഡി തുടർച്ചയായി സമൻസുകൾ അയക്കുന്നുവെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു.പത്ത് ദിവസമല്ലേ തിരഞ്ഞെടുപ്പിനുള്ളു എന്താണ് ഇത്ര തിരക്കെന്ന് ഇ.ഡിയോട് കോടതി ചോദിച്ചു. സ്ഥാനാർഥിയായ ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
The post മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, തിരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് കോടതി appeared first on News Bengaluru.
Powered by WPeMatico



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.