സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ


ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരുവിൽ നിന്ന് മത്സരിക്കുന്ന യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ നാമനിർദേശ പത്രിക സമർപ്പിച്ചു. മൈസൂരു-കുടക് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ് യദുവീർ മത്സരിക്കുന്നത്.
പത്രിക പ്രകാരം അദ്ദേഹത്തിന് സ്വന്തമായി വീടില്ല, കൃഷി ഭൂമിയോ കര ഭൂമിയോ സ്വന്തം പേരിലില്ല, കാറില്ല, ബിസിനസ് സംരംഭങ്ങളില്ല. വരണാധികാരിക്ക് സമർപ്പിച്ച മറ്റു വിവരങ്ങൾ പ്രകാരം 4 .99 കോടി രൂപയുടെ സ്വത്തു വകകൾ ആണ് അദ്ദേഹത്തിന് ഉള്ളത്. ഇതിൽ ഭാര്യ ത്രിശ്ശിഖ കുമാരിയുടെ കൈവശം 1.04 കോടി രൂപയും തന്റെ കൈവശം 3.64 കോടി രൂപയും ഉണ്ടെന്നാണ് യദുവീർ സമർപ്പിച്ച കണക്ക്.
യദുവീറിന്റെ കൈവശം നാല് കിലോഗ്രാം സ്വർണമുണ്ട് . ഇതുൾപ്പെടെ കൈവശമുള്ള ലോഹങ്ങൾ 3.39 കോടി രൂപ മതിപ്പു വിലയുള്ളതാണ്. ഭാര്യയുടെ കൈവശം ഒരു കോടി രൂപ വിലവരുന്ന വിവിധ ലോഹങ്ങളിലുള്ള ആഭരണങ്ങൾ ഉണ്ടെന്നും യദുവീർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാക്ഷ്യപ്പെടുത്തി.
അമ്മ പ്രമോദാ ദേവിക്കൊപ്പം എത്തിയാണ് യദുവീർ പത്രിക സമർപ്പിച്ചത്. മൈസൂരു അമ്പാവിലാസം കൊട്ടാരത്തിൽ നിന്ന് ആദ്യമായി ജനാധിപത്യ ഇന്ത്യയിലെ ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളാണ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ.
The post സ്വന്തമായി വീടും ഭൂമിയുമില്ല; മൈസൂരുവിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ appeared first on News Bengaluru.
Powered by WPeMatico



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.