ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ കല്ലേറ്; പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ കല്ലേറ്. സംഭവത്തിൽ പത്ത് പേർ അറസ്റ്റിലായി. ബെളഗാവി അൽവാൻ ഗല്ലിയിലാണ് സംഭവം. കല്ലേറിൽ പരുക്കേറ്റ എട്ട് പേരെ ബിഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് വീണതിനെ ചൊല്ലിയാണ് രണ്ട് സമുദായങ്ങളിലെ യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്. പിന്നീട് ഇവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെങ്കിലും ഇരുകൂട്ടരുടെയും കുടുംബാംഗങ്ങൾ പരസ്പരം കല്ലേറിയുകയായിരുന്നു.
വിവരമറിഞ്ഞ് ഷാപൂർ പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ഇരു കൂട്ടരെയും തിരിച്ചയച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. രണ്ട് സമുദായങ്ങൾ ഉൾപ്പെട്ട വിഷയമായതിനാൽ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.