മന്ത്രി മാൾ വീണ്ടും തുറക്കണമെങ്കിൽ നികുതി കുടിശ്ശിക തീർപ്പാക്കണമെന്ന് കോടതി

ബെംഗളൂരു: ബിബിഎംപി സീൽ ചെയ്ത മന്ത്രി മാൾ വീണ്ടും തുറക്കണമെങ്കിൽ നികുതി കുടിശ്ശിക തീർപ്പാക്കണമെന്ന് കോടതി. 10 ദിവസത്തിനുള്ളിൽ നികുതി കുടിശ്ശികയുടെ 50 ശതമാനം അടയ്ക്കണമെന്ന് സിറ്റി സിവിൽ കോടതി മാൾ അധികൃതരോട് ആവശ്യപ്പട്ടു.
മല്ലേശ്വരത്തെ മാൾ കൈകാര്യം ചെയ്യുന്ന മന്ത്രി ഗ്രൂപ്പിൻ്റെ ശാഖയായ അഭിഷേക് പ്രോപ്പ്ബിൽഡ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി വിധി പ്രസ്താവിച്ചത്. ഉടമകൾ നികുതി കുടിശ്ശികയുടെ 50 ശതമാനം 10 ദിവസത്തിനുള്ളിൽ അടച്ചാൽ, ബിബിഎംപി മാൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. ) ബാക്കി 50 ശതമാനം ജൂലൈ 31-നകം മാൾ നൽകണം. ഈ വർഷം മേയ് വരെയുള്ള കണക്കനുസരിച്ച് മാൾ 52 കോടി രൂപയാണ് വസ്തുനികുതിയായി പൗരസമിതിക്ക് നൽകാനുള്ളത്.
എട്ട് തവണയാണ് നികുതി അടക്കാത്തത് കാരണം ബിബിഎംപി മാൾ സീൽ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാൾ അധികൃതർ ഏഴ് കേസുകളിലായി കോടതി സ്റ്റേ നേടിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാൻ ബിബിഎംപി വീണ്ടും കെട്ടിടം സീൽ ചെയ്തത്.