ബെംഗളൂരുവിന് ആശ്വാസം; താപനില കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി നീണ്ടുനിന്ന കനത്ത ചൂടിനു ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് പെയ്തിറങ്ങിയ മഴയ്ക്കു ശേഷം നഗരത്തിലെ താപനില കുറയുന്നു. പകൽ ചൂടുണ്ടെങ്കിലും വൈകുന്നേരത്തെ മഴ കഴിയുന്നതോടെ ചെറിയൊരു ആശ്വാസം ലഭിക്കുന്നുണ്ട്. ബെംഗളുരുവിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസ് ആണ്. പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് കഴിഞ്ഞ ആഴ്‌ചയിലെ പരമാവധി താപനിലയായ 38 ഡിഗ്രി സെൽഷ്യസിൽ നിന്നും കുറവാണ്.
അതേസമയം നഗരത്തിൽ വരും ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച നഗരത്തിലെ ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും (30-40 കിലോമീറ്റർ) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. മെയ് 12 വരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതേസമയം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നഗരത്തിൻറെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ, ഹെബ്ബാൾ മേൽപ്പാലം, വീരന്നപാളയ, മഹാറാണി അണ്ടർപാസ്, സുമനഹള്ളി, വഡ്ഡരപാളയ സിഗ്നൽ, നാഗവാര, ഹെബ്ബാൾ റെയിൽവേ സ്റ്റേഷൻ, കാമാക്ഷിപാളയ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.
ജയമഹൽ റോഡ്, കത്രിഗുപ്പെ സിഗ്നൽ, ഗുണ്ടു റാവു സർക്കിൾ, ലിംഗരാജപുരം മെയിൻ റോഡ്, മെഹ്‌ക്രി സർക്കിൾ, ദേവഗൗഡ സർക്കിളിന് സമീപം പിഇഎസ് കോളേജ്, ഗംഗമ്മ സർക്കിൾ, ഹെന്നൂർ മെയിൻ റോഡ്, മല്ലേശ്വരം എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണത് ഗതാഗതത്തിന് തടസ്സമുണ്ടാക്കിയിരുന്നു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.