അഞ്ജലി കൊലക്കേസ്; നീതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട അഞ്ജലിക്ക് നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കുടുംണം ആവശ്യപ്പെട്ടതായി അഞ്ജലിയുടെ മുത്തശ്ശി ഗംഗമ്മ അംബിഗേരയെ സന്ദർശിച്ചു ശേഷം ആഭ്യന്തര മന്ത്രി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കുടുംബത്തിന് നഷ്ടപരിഹാരവും വീടും അദ്ദേഹം ഉറപ്പുനൽകുമെന്നും അവർ പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കുമെന്നും പ്രതികൾക്ക് നിയമപ്രകാരം ശിക്ഷ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മെയ് 15നാണ് ഹുബ്ബള്ളി വീരപുരയില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന അഞ്ജലി അംബിഗേരയെന്ന 20കാരിയെ പ്രതി ഗിരീഷ് വീട്ടില്‍ കടന്നുകയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. അഞ്ജലിയുടെ ക്രൂരമായ കൊലപാതകത്തിൽ മനംനൊന്ത് സഹോദരി യശോദ അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ബെംഗളൂരുവിൽ നിന്നും ഗോവയിലെത്തി അവിടെ നിന്നും മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ വെച്ചാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും, യുവതി തന്നെ ബ്ലോക്ക് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ഹുബ്ബള്ളി കമ്മീഷണര്‍ രേണുക സുകുമാര്‍ സൂചിപ്പിച്ചു.