പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ബെളഗാവി കിനേ സ്വദേശിയും സ്ഥിരം മദ്യപാനിയുമായ തിപ്പണ്ണ ഡോകറെ (27) ആണ് അറസ്റ്റിലായത്. ഇതേ ഗ്രാമത്തിലെ ബികോം വിദ്യാർഥിനിയായ പെൺകുട്ടിയെ ഇയാൾ സ്ഥിരം ശല്യം ചെയ്തിരുന്നു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇയാൾ പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും കുട്ടി ഇത് നിരസിച്ചു. കഴിഞ്ഞ ദിവസം ഇതു വീണ്ടും ആവർത്തിച്ചെങ്കിലും, തന്നെ ശല്യം ചെയ്യരുതെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതോടെയാണ് ഇയാൾ പെൺകുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയത്. തന്റെ വിവാഹാലോചന സ്വീകരിച്ചില്ലെങ്കിൽ അടുത്തിടെ കൊല്ലപ്പെട്ട നേഹ ഹിരെമത്തിന്റെ ഗതി വരുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ബെളഗാവിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനു അതിക്രൂരമായാണ് നേഹ ഹിരെമത്ത് കൊല്ലപ്പെട്ടിരുന്നത്.
പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. മൂന്ന് വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും താക്കീത് ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്തത്. ഇക്കാരണത്താലാണ് വീട്ടുകാർ വീണ്ടും പരാതി നൽകാതിരുന്നത്.
എന്നാൽ തിപ്പണ്ണ ശല്യം ചെയ്യുന്നത് തുടർന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടി കോളേജിൽ പോകാറില്ലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാൾ പെൺകുട്ടിയുടെ വീടിന്റെ ജനാലകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഇതോടെയാണ് വീട്ടുകാർ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്. നിലവിൽ പെൺകുട്ടിയുടെ വീട്ടിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിപ്പണ്ണക്കെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.