അമൂൽ വിലവർധന ബെംഗളൂരുവിലെ ഉത്പന്നങ്ങളെ ബാധിക്കില്ല


ബെംഗളൂരു: അമുലും മദർ ഡയറിയും പ്രഖ്യാപിച്ച പാലിൻ്റെ വിലവർദ്ധന ബെംഗളൂരുവിലെ മധുരപലഹാരങ്ങളുടെയും ഐസ്ക്രീം ഉൽപന്നങ്ങളുടെയും വിലയെ ബാധിക്കില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) അറിയിച്ചു.

ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) നഗരത്തിൽ അമുൽ ബ്രാൻഡിന്റെ പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്നുണ്ട്. പാല്, തൈര്, മോര് എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപയും അര ലിറ്ററിന് ഒരു രൂപയും വർധിപ്പിച്ചതായി ജിസിഎംഎംഎഫ് അടുത്തിടെ അറിയിച്ചിരുന്നു.

നിലവിൽ അമുൽ പാൽ കർണാടകയിൽ അധികമായി വിൽക്കുന്നില്ല. വെണ്ണ, പനീർ, നെയ്യ് തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുടെ വിലയിൽ വർധനവ് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ഇക്കാരണത്താൽ വില വർധന തങ്ങളുടെ ഉൽപ്പന്നങ്ങളെ ബാധിക്കില്ലെന്നും റെസ്റ്റോറൻ്റുകളും ഐസ്ക്രീം പാർലറുകളും പറഞ്ഞു. കർണാടകയുടെ പാൽ ബ്രാൻഡായ നന്ദിനിയാണ് മിക്കവരും ഉപയോഗിക്കുന്നത്.

നഗരത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് അമുൽ പാൽ ഉപയോഗിക്കുന്നത് തീരെ കുറവാണ്. വെണ്ണയും പനീറും പോലുള്ള മറ്റ് ഉൽപ്പന്നങ്ങൾ അമൂൽ ബ്രാൻഡിന്റെതാണ് ഉപയോഗിക്കുന്നതെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് പി.സി. റാവു പറഞ്ഞു.

നന്ദിനി പാൽ ബ്രാൻഡിൻ്റെ ഉടമസ്ഥതയിലുള്ള കർണാടക മിൽക്ക് ഫെഡറേഷന് (കെഎംഎഫ്) പാലിൻ്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് മാനേജിംഗ് ഡയറക്ടർ എം.കെ.ജഗദീഷ് വ്യക്തമാക്കി.


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!