ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സമയത്ത് ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബിജെപി സ്ഥാനാർഥി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ബിജെപി സ്ഥാനാർഥി. ചാമരാജ്നഗർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി എസ്. ബാലരാജു ആണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇവിഎമ്മുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ്‌റൂമിലെ സിസിടിവി ഡിസ്‌പ്ലേ കുറച്ചുനേരം സ്വിച്ച് ഓഫ് ചെയ്തതായും ഇത് വോട്ടെണ്ണലിനെ ബാധിച്ചതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നിശ്ചിത സമയത്തിന് മുമ്പാണ് സ്‌ട്രോംഗ്‌റൂം തുറന്നതെന്നും അദ്ദേഹം ആരോപിച്ചു. തൻ്റെ സാന്നിധ്യമില്ലാതെ സ്‌ട്രോങ്‌റൂം തുറന്നതിലും സിസിടിവി ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ചെയ്തതിലും ക്രമക്കേട് ഉള്ളതായി അദ്ദേഹം പറഞ്ഞു. ഡിസ്‌പ്ലേ ഓഫാക്കിയ സമയത്തെ സിസിടിവി ക്യാമറകളുടെ ബാക്കപ്പ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാലരാജു പറഞ്ഞു.
എന്നാൽ ഇതുവരെ, അധികൃതർ ഇത് നൽകാൻ തയ്യാറായിട്ടില്ല. കൂടാതെ, വോട്ടെണ്ണൽ ദിവസം രാവിലെ 8 മണിക്ക് സ്‌ട്രോംഗ്‌റൂം തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തൻ്റെ അസാന്നിധ്യത്തിൽ 7.15ന് തന്നെ റൂം തുറന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ബോസ് ആണ് വിജയിച്ചിരുന്നത്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.