എംഎൽസി തിരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും

ബെംഗളൂരു: സംസ്ഥാനത്തെ 11 നിയമസഭ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും. ജൂൺ 13നാണ് തിരഞ്ഞെടുപ്പ്. ജൂൺ 17ന് 11 എംഎൽസികൾ വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
നിലവിലെ 11 എംഎൽസി സീറ്റുകളിൽ മൂന്നെണ്ണത്തിലാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ മന്ത്രി സി.ടി.രവി, പരിഷത്ത് അംഗം എൻ.രവികുമാർ, മുൻ ബസവകല്യാൺ എം.എൽ.എ എം.ജി.മൂലെ എന്നിവരെയാണ് ബിജെപി സ്ഥാനാർഥികൾ. അതേസമയം ഏഴ് സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.
കർണാടക ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി എൻ. എസ്. ബോസരാജു, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ, വസന്ത് കുമാർ, കെ. ഗോവിന്ദരാജ്, ഇവാൻ ഡിസൂസ, ബിൽക്കിസ് ബാനോ, ജഗ്ദേവ് ഗുട്ടേദാർ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. തിങ്കളാഴ്ചയാണ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുക.
ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിനാണ് നടക്കുന്നത്. മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് നാളെ തിരഞ്ഞെടുപ്പ്.
TAGS: ELECTION, KARNATAKA POLITICS
KEYWORDS: congress and bjp announce candidates for mlc polls



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.