ഫ്രീഡം പാർക്കിലെ പാർക്കിംഗ് സംവിധാനം വ്യാഴാഴ്ച മുതൽ തുറക്കും

ബെംഗളൂരു: ഫ്രീഡം പാർക്കിൽ ബിബിഎംപി നിർമിച്ച മൾട്ടി ലെവൽ പേ ആൻഡ് പാർക്ക് സൗകര്യം വ്യാഴാഴ്ച തുറക്കും. 80 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സൗകര്യം നിർമിച്ചിരിക്കുന്നത്. 2021 നവംബർ മുതൽ ഫ്രീഡം പാർക്കിൽ പാർക്കിംഗ് വലിയ പ്രശ്നമായിരുന്നു. ഇത് കാരണം ഈ റൂട്ടിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. പാർക്കിംഗ് സൗകര്യം ആരംഭിക്കാൻ ബിബിഎംപി എട്ട് തവണ ടെൻഡർ വിളിച്ചിട്ടും ഒരു സ്വകാര്യ ഓപ്പറേറ്ററും ഇതിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ഒടുവിൽ ഈ വർഷം ജനുവരിയിൽ ബെംഗളൂരു ആസ്ഥാനമായുള്ള പ്രിൻസ്‌റോയൽ പാർക്കിംഗ് സൊല്യൂഷൻ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രതിവർഷം 1.55 കോടി രൂപയ്ക്കാണ് ബിബിഎംപി കരാർ നൽകിയത്.
ഭൂഗർഭ മെട്രോ സ്റ്റേഷനുകൾക്ക് സമാനമായി വിധാൻ സൗധയുടെ പെയിൻ്റിംഗുകൾ, യക്ഷഗാന പെയിന്റിംഗ്, മൈസൂരു ദസറയിലെ ജമ്പോ സവാരി ചിത്രങ്ങൾ എന്നിവ പാർക്കിംഗ് സ്ഥലത്തെ ആകർഷണീയമാക്കിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
600 കാറുകളും 750 ബൈക്കുകളും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു. പാർക്കിംഗ് സൗകര്യത്തിൽ വിപുലമായ സ്മാർട്ട് പാർക്കിംഗ് സാങ്കേതികവിദ്യ സ്ഥാപിച്ചിട്ടുണ്ട്. ടോയ്‌ലറ്റുകൾ, ഇലക്ട്രിക് വാഹനങ്ങൾ ചാർജുചെയ്യൽ, വീൽചെയറുകൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയും കെട്ടിടത്തിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
TAGS: BENGALURU UPDATES| PARKING
SUMMARY: Freedom park parking slot to be opened by thursday



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.