ഏകദിന ക്രിക്കറ്റ് പരമ്പര; ദക്ഷിണാഫ്രിക്കക്കെതിരെ വിജയവുമായി ഇന്ത്യൻ വനിതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിത ടീം. അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം ഇന്ത്യ 40 ഓവറിൽ മറികടക്കുകയായിരുന്നു. 90 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സ്‌കോർ: ദക്ഷിണാഫ്രിക്ക 215/8, ഇന്ത്യ 220/4.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറും തകർത്തടിച്ചതോടെ മികച്ച സ്‌കോർ നേടുകയായിരുന്നു. 83 പന്തിൽ 11 ഫോറുമടക്കം 90 റൺസെടുത്താണ് സ്മൃതി പുറത്തായത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും സ്മൃതി സെഞ്ച്വറി നേടിയിരുന്നു. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റൊരു താരം. 42 റൺസെടുത്ത ഹർമൻപ്രീതിനെ ബ്രിറ്റ്‌സ് റണൗട്ടാക്കുകയായിരുന്നു.
ഇരുവർക്കും പുറമെ, ഷഫാലി വർമ (25), പ്രിയ പൂനിയ (28) എന്നിവരുടെ വിക്കറ്റുകളുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 19 റൺസുമായി ജെമീമ റോഡ്രീഗസും 6 റൺസുമായി റിച്ച ഘോഷും പുറത്താകാതെ നിന്നു. അയബോങ്ക ഖക, തുമി സെഖുഖുനെ, നോങ്കുലുലേകോ മ്ലാബ എന്നിവർ സൗത്ത് ആഫ്രിക്കക്കായി ഒരോ വിക്കറ്റുകൾ സ്വന്തമാക്കി.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ക്യാപ്റ്റൻ ലോറ വോൾവാർഡും (61) തസ്മിൻ ബ്രിറ്റ്‌സും(38) നടത്തിയ ചെറുത്തു നിൽപ്പാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്ഡി, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
TAGS: SPORTS| ODI
SUMMARY: Indian women team beats south africa in odi



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.