രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണം; ആവശ്യവുമായി സംവിധായകരും നിർമാതാക്കളും


ബെംഗളൂരു: നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണമെന്ന ആവശ്യവുമായി കന്നഡ സംവിധായകരും നിർമാതാക്കളും.സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാൻ സമീപിച്ചവരെ കർണാടക ഫിലിം ചേംബർ തിരിച്ചയച്ചുവെന്നാണ് വിവരം. ഡി ​ഗ്യാങ്, പട്ടന​ഗെരെ ഷെഡ്, ഖൈദി നമ്പർ -6106 തുടങ്ങിയവയാണ് രജിസ്ട്രേഷനെത്തിയ ചില പേരുകൾ.

ഈ പേരുകളിൽ ഡി ​ഗ്യാങ് എന്നതിലെ ഡി എന്ന അക്ഷരം ദർശനെയാണ് സൂചിപ്പിക്കുന്നത്. ആരാധകർ ദർശനെ ഡി ബോസ് എന്നാണ് വിശേഷിപ്പിക്കുന്നത്.

രേണുകാസ്വാമിയെ ദർശന്റെ സാന്നിധ്യത്തിൽ കൊലപ്പെടുത്തിയ സ്ഥലം എന്ന അർത്ഥത്തിലുള്ളതാണ് പട്ടന​ഗെരെ ഷെഡ് എന്ന ടൈറ്റിൽ കൊണ്ടുദ്ദേശിക്കുന്നത്. പരപ്പന അഗ്രഹാര ജയിലിലാണ് നിലവിൽ ദർശൻ കഴിയുന്നത്. ഇവിടത്തെ ഇയാളുടെ പ്രിസണർ നമ്പറാണ് 6106.

രണ്ടുവർഷം മുമ്പാണ് താൻ ഡി-​ഗ്യാങ് എന്ന് സിനിമ പേര് ആലോചിച്ചതെന്ന് തിരക്കഥാകൃത്ത് റോക്കി സോംലി പറഞ്ഞു. എന്നാൽ ദർശന്റെ അറസ്റ്റുനടന്നതോടെ ഈ പേര് ഉടനടി ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കോടതിയുടെ പരി​ഗണനയിലുള്ള കേസായതിനാൽ ഇതുമായി ബന്ധപ്പെട്ട സിനിമാ പേരുകൾക്ക് അനുമതി നൽകില്ലെന്നാണ് ഫിലിം ചേംബർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ രേണുകസ്വാമി കൊലക്കേസിൽ പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. ദർശൻ രണ്ടാം പ്രതിയാണ്. പവിത്രയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ അയച്ചതിന്റെ വൈരാഗ്യത്തിൽ ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മൃതദേഹം ഓവുചാലിൽ തള്ളിയെന്നാണ് കേസ്. തലയിലുൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേൽപ്പിച്ചിരുന്നു. ഷോക്കേൽപ്പിക്കുകയും ചെയ്തു. മുറിവിൽ നിന്ന് രക്തംവാർന്നുപോയതും ഷോക്കേറ്റതുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

TAGS: |
SUMMARY: Producers and directors line up for making of renukaswamy murder case as film


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!