മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗങ്ങൾ സ്വീകരിക്കും

ബെംഗളൂരു: ബയോ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നൂതന മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. മെഡിക്കൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ പദ്ധതികളുടെ കരട് തയ്യാറാക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
നഴ്‌സിങ് ഹോമുകളിലെയും ആശുപത്രികളിലെയും മെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നതായി അടുത്തിടെ പരാതികൾ ഉയർന്നിരുന്നു. കൂടാതെ വീടുകളിൽ ഉപയോഗിക്കുന്ന സിറിഞ്ചുകളും ബാൻഡെയ്ഡുകളും മറ്റ് മെഡിക്കൽ സാമഗ്രികളും സാധാരണ മാലിന്യങ്ങൾക്കൊപ്പമാണ് ആളുകൾ വലിച്ചെറിയുന്നത്. മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യുന്നതിനായി സർക്കാർ നേരത്തെ തന്നെ പ്രത്യേക നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ തടാകങ്ങൾ, ടാങ്കുകൾ, നദികൾ എന്നിവ മലിനമാക്കുന്നതിനും ജലജീവികൾക്ക് ദോഷം വരുത്തുന്നതിനും കാരണമാകുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മലിനജല പ്ലാൻ്റുകൾ (എസ്ടിപി) കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
എസ്ടിപികളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഖരമാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുകുന്നത് തടയാൻ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന ഓടകൾ മഴക്കാലത്തിനുമുമ്പ് വൃത്തിയാക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
TAGS: KARNATAKA| WASTE| BBMP
SUMMARY: govt to have new set up for segregating bio medical waste



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.