പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചാമരാജ്നഗർ കെആർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.പി. സന്തോഷ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ രാഘവേന്ദ്ര എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അടുത്തിടെ പീഡനത്തിനിരയായ 16കാരിയും കുടുംബവും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഇരയുടെ പരാതി സ്വീകരിക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ഇരയായ പെൺകുട്ടിയുടെ അമ്മയും, മുത്തച്ഛനും ജീവനൊടുക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് വിഷയത്തിൽ ഇടപെടുകയും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിക്കുകയും ആയിരുന്നു.
മലേ മഹാദേശ്വര ഹിൽസിൽ പോയാണ് ഇവർ വിഷം കഴിച്ചത്. മുത്തച്ഛൻ മഹാദേവ് നായക് ഞായറാഴ്ചയും ഇരയുടെ അമ്മ ലീലാവതി തിങ്കളാഴ്ച സിഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ അഡീഷണൽ എസ്പി നന്ദിനി അറിയിച്ചു. പെൺകുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേർത്തു.
TAGS: KARNATAKA| POLICE| SUSPENDED
SUMMARY: Three police officers suspended not registering pocso case



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.