ഡെങ്കിപ്പനി കേസുകളിൽ വർധന; അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും വിവിധ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്ത് ഇതുവരെ 7,362 ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ രൂപീകരിച്ച സാങ്കേതിക ഉപദേശക സമിതിയുടെ (ടിഎസി) റിപ്പോർട്ടിൽ ഡെങ്കിപ്പനി വ്യാപനം തടയാൻ വിവിധ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. നിലവിൽ മെഡിക്കൽ എമർജൻസി പ്രഖ്യാപിക്കാൻ ഒരു കാരണവുമില്ലെന്ന് സമിതി വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനി മരണനിരക്ക് 0.08 ശതമാനമാണ്. മരണനിരക്ക് 0.25 ശതമാനമാണെങ്കിൽ മെഡിക്കൽ എമർജൻസി പ്രഖ്യാപിക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്.
മരണനിരക്ക് നിയന്ത്രിക്കാൻ പരിശോധനകൾ വർധിപ്പിക്കുക, കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കുക, ഫോഗിംഗ്, ഡെങ്കിപ്പനി ബാധിതരുള്ള സ്ഥലങ്ങളിൽ അണുനാശിനി സ്പ്രേ ചെയ്യുക, ആവശ്യത്തിന് മരുന്നുകളുടെ ശേഖരം ലഭ്യമാക്കുക, പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നിവയും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | DENGUE FEVER
SUMMARY: Dengue fever, No medical emergency in state, says technical advisory committee



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.