ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു


ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളുരുവിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താൽക്കാലികമായി നിരോധിച്ചു. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

ജൂലൈ 22 വരെ മുല്ലയാനഗിരി, സീതലയ്യനഗിരി എന്നിവിടങ്ങളിലാണ് വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റെ (പിഡബ്ല്യുഡി) നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഡിസി പറഞ്ഞു.

22ന് ശേഷം ടൂറിസ്റ്റ് ബുക്കിംഗുകൾ ഓൺലൈനിൽ നടത്തും. ട്രെക്കിങ്ങിന് പ്രതിദിനം എത്തുന്നവരുടെ സംഖ്യ നിയന്ത്രിക്കും. ശനിയാഴ്ച മാത്രം 2,300 ഓളം പേരാണ് ഇരുസ്ഥലങ്ങളിലും എത്തിയത്. ഞായറാഴ്ച 2,187 വാഹനങ്ങളാണുണ്ടായിരുന്നത്. പാർക്കിങ് ഏരിയ നിറഞ്ഞതിനാൽ പല വാഹനങ്ങളും തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു.

മുല്ലയ്യനഗിരിക്ക് ചുറ്റും തുടർച്ചയായി കനത്ത മഴ പെയ്യുന്നതിനാൽ പാതയിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. റോഡിന് വീതി കുറവായതിനാൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ചൂണ്ടിക്കാട്ടി.

സ്ഥിതി മെച്ചപ്പെട്ടാൽ ജൂലൈ 22ന് ശേഷം മുല്ലയ്യനഗിരിയിലും സീതലയ്യനഗിരിയിലും വിനോദസഞ്ചാരികളുടെ പ്രവേശനം പുനരാരംഭിക്കാനാകുമെന്നാണ് തീരുമാനമെന്നും ഡിസി കൂട്ടിച്ചേർത്തു.

TAGS: | |
SUMMARY: Tourist entry barred around Mullayyanagiri, Sitalayyanagiri temporarily due to heavy rain


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!