ചെന്നൈ – ബെംഗളൂരു ദേശീയ പാത ഡിസംബറോടെ തുറക്കും

ബെംഗളൂരു: ചെന്നൈ – ബെംഗളൂരു ദേശീയ പാത ഈ വർഷം ഡിസംബറോടെ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ബെംഗളൂരുവിൽ കർണാടക ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവിൻ്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മണിക്കൂറിനുള്ളിൽ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്താൻ കഴിയുമെന്നതാണ് പാതയുടെ പ്രത്യേകത. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ബ്രൗൺഫീൽഡ് ബെംഗളൂരു -ചെന്നൈ എക്‌സ്‌പ്രസ് വേ (ബിസിഇ) രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ്.
ഏഴ് ജില്ലകളിലൂടെയാണ് ദേശീയ പാത കടന്നുപോകുന്നത്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ, തമിഴ്‌നാട്ടിൽ വെല്ലൂർ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവയാണിവ. ബെംഗളൂരുവിലെ ഗതാഗത പ്രശ്‌നത്തിനും കേന്ദ്ര സർക്കാർ പരിഹാരം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ സാറ്റലൈറ്റ് ടൗൺഷിപ്പ് റിംഗ് റോഡ് (എസ്‌ടിആർആർ) പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് ഗഡ്കരി പറഞ്ഞു. 17,000 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം. 2022 ജൂണിൽ, ഭാരത്‌മാല പരിയോജനയ്ക്ക് കീഴിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി ഏറ്റെടുത്തത്. അടുത്തിടെ പദ്ധതിക്ക് മോദി തറക്കല്ലിട്ടു. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
TAGS: KARNATAKA| NITIN GADKARI
SUMMARY: PM will inaugurate Bengaluru-Chennai highway before December, says Nitin Gadkari



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.