വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുമതി വേണം; ഹർജിയുമായി ദർശൻ

ബെംഗളൂരു: വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുമതി വേണമെന്ന് കോടതിയിൽ ഹർജി സമർപ്പിച്ച് നടൻ ദർശൻ തോഗുദീപ. രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിയുന്ന നടന് നിലവിൽ ജയിൽ ഭക്ഷണം ഇഷ്ടമാകുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ ഹർജിയിൽ ബോധിപ്പിച്ചു. വീട്ടിൽ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് നടൻ. വീട്ടിൽ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയിൽ അധികൃതർ വഴി തനിക്ക് ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹർജി നൽകിയത്. ജയിലിൽ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലിൽ നല്ല ഭക്ഷണമില്ലാത്തതിനാൽ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു. ഇത് ജയിൽ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
വയറിളക്കവും ദഹനക്കേടും കാരണം ദർശന്റെ ശരീരഭാരം വളരെ കുറവാണ്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാൽ ജയിൽ അധികൃതർ അംഗീകരിച്ചില്ല. ജയിൽ അധികൃതരുടെ നിഷേധം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഇത് തുടർന്നാൽ, ദർശന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. രേണുകസ്വാമി വധക്കേസിൽ നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെ 17 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan Thogudeepa Moves High Court; Seeks Home-Cooked Food, Bedding, And Books In Prison



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.