കനത്ത മഴ; ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. ഉത്തര കന്നഡ, ഉഡുപ്പി ഉൾപ്പെടെയുള്ള ജില്ലകളിലെ വിവിധ റോഡുകൾ വെള്ളത്തിനടിയിലായി. മഴ ശമിക്കാത്തതോടെ, ഉത്തര കന്നഡയിലെ വെള്ളപ്പൊക്ക ബാധിത ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമത്തിലാണ് എൻഡിആർഎഫ്. കുംത, ഹൊന്നാവര താലൂക്കുകളിലായി 400-ലധികം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
കുംത, ഹൊന്നാവർ താലൂക്കുകളിൽ ഗുണ്ടബാല നദിയും ഭാസ്‌കേരി അരുവിയും അപകടനില കവിഞ്ഞൊഴുകുകയാണ്. എൻഎച്ച് 69-ൽ മസുകൽമക്കി കുന്നിന് സമീപവും അപ്സരക്കൊണ്ട റോഡിലും നഗരബസ്തിക്കേരി റോഡിലും മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച 32,000 ക്യുസെക്‌സ് വെള്ളമാണ് കദ്രി റിസർവോയറിൽ നിന്ന് തുറന്നുവിട്ടത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ഉഡുപ്പി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും പല റോഡുകളിലും വെള്ളം കയറി. ബന്നാജെ, ബെയ്ൽകെരെ, ഗുണ്ടിബെയിൽ, ബഡഗുപേട്ട എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. ശ്രീകൃഷ്ണമഠം പാർക്കിംഗ് സ്ഥലം വെള്ളത്തിനടിയിലായിട്ടുണ്ട്.
ബൈന്ദൂർ താലൂക്കിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നൂറുകണക്കിന് ഏക്കർ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലാണ്. താലൂക്കിലെ വയലുകളും ഗ്രാമങ്ങളും സമാന അവസ്ഥയിലാണ്. മംഗളൂരു താലൂക്കിലെ ബാലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 168 മില്ലിമീറ്റർ മഴയും ബജ്‌പെയിൽ 127 മില്ലിമീറ്ററുമാണ് രേഖപ്പെടുത്തിയത്.
TAGS: KARNATAKA, RAIN UPDATES
SUMMARY: Heavy rains lashing in karnataka, Red alert for two districts



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.