മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് വിമാന സർവീസുകളും

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് കയറ്റുമതിയും ഇറക്കുമതിയും നടക്കും. വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ അന്താരാഷ്ട്ര ചരക്കുവിമാനം IX 815 ശനിയാഴ്ച പറന്നുയർന്നു. അബുദാബിയിലേക്കുള്ള വിമാനത്തിൽ 2,522 കിലോഗ്രാം പഴങ്ങളും പച്ചക്കറികളുമാണ് ഉണ്ടായിരുന്നത്. കേരളത്തിലെയും കർണാടക തീരപ്രദേശങ്ങളിലെയും കയറ്റുമതിക്കാർക്ക് വൻ അവസരമാണ് ഇതോടെ ലഭിക്കുന്നത്.
വടക്കൻ കേരളത്തിലെ കൃഷിക്കാർക്കും, മത്സ്യവിപണനക്കാർക്കും, ടെക്സ്റ്റൈൽ തുടങ്ങിയ വ്യവസായങ്ങൾക്കുമെല്ലാം നേരിട്ട് ഗുണം ചെയ്യുന്നതായിരിക്കും മംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ചരക്ക് കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ. വടക്കൻ കേരളത്തിലെ ഉൽപ്പാദകർക്ക് ഗൾഫ് നാടുകളിലേക്കും മറ്റും ഇനി ചരക്കുകൾ എളുപ്പത്തിൽ എത്തിക്കാം. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, കപ്പൽനിർമ്മാണ സാമഗ്രികൾ തുടങ്ങി, പ്രദേശത്തെ വ്യാവസായിക, കാർഷിക ഉൽപ്പങ്ങൾക്കെല്ലാം ആഗോള വിപണിയാണ് ഒരുങ്ങുക.
പാസഞ്ചർ വിമാനങ്ങളുടെ താഴ്ഭാഗത്തുള്ള അറകളിൽ ഈ ഉൽപ്പന്നങ്ങൾ ബെല്ലി കാർഗോ ആയി അയയ്ക്കും. ഇൻഡിഗോ, എയർ ഇന്ത്യാ എക്സ്പ്രസ് തുടങ്ങിയ വിമാന സർവ്വീസുകളിലൂടെ ദുബായ്, ദോഹ, ദമ്മാം, കുവൈറ്റ്, മസ്കറ്റ്, അബുദാബി, ബഹറൈൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളിൽ ബെല്ലി കാർഗോ ആയി ഉൽപ്പന്നങ്ങൾ അയക്കാം.
TAGS: KARNATAKA | MANGALORE AIRPORT
SUMMARY: Mangaluru airport launches international cargo terminal



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.