ബസ് നിരക്ക് വർധനയ്ക്ക് നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധന അനിവാര്യമാണെന്ന് കർണാടക ആർടിസി. ഇത് സംബന്ധിച്ച് സർക്കാരിന് നിർദേശം സമർപ്പിച്ചതായി കെഎസ്ആർടിസി ചെയർപേഴ്‌സൺ എസ്.ആർ. ശ്രീനിവാസ് പറഞ്ഞു. 15 മുതൽ 20 ശതമാനം വരെ നിരക്ക് വർധിപ്പിക്കാൻ കെഎസ്ആർടിസി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം മുമ്പ് നടത്തിയ ബോർഡ് മീറ്റിങ്ങിനെ തുടർന്നാണ് തീരുമാനം. നിരക്ക് വർധന സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവേചനാധികാരത്തിലാണ്. കെഎസ്ആർടിസി നിലനിൽക്കണമെങ്കിൽ നിരക്ക് വർധന അനിവാര്യമാണെന്നും ശ്രീനിവാസ് പറഞ്ഞു.
ഇന്ധനത്തിൻ്റെയും ഓട്ടോസ്പെയർ പാർട്സിന്റെയും വില ഗണ്യമായി വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 മുതൽ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും കെഎസ്ആർടിസി ചെയർപേഴ്‌സൺ പറഞ്ഞു. 2020 മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ഇക്കാരണത്താൽ നടന്നിട്ടില്ല. അതിനാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നത് അത്യാവശ്യമാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോർപ്പറേഷന് 295 കോടിയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. 40 പുതിയ വോൾവോ ബസുകൾ വാങ്ങാനുള്ള നിർദേശവും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ 600 സാധാരണ ബസുകൾ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | PRICE HIKE | KSRTC
SUMMARY: Bus fare hike inevitable, says KSRTC chairman



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.