പാൽ വിലയിൽ നാല് രൂപ വർധിപ്പിച്ച് കെഎംഎഫ്

ബെംഗളൂരു: നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). പുതുക്കിയ വിലവിവരപ്പട്ടിക പുറത്തിറക്കിയിട്ടും പാക്കറ്റിൽ അധികവില അച്ചടിച്ചാണ് ഫെഡറേഷൻ പാൽ വിൽക്കുന്നത്. ഇതോടെ സർക്കാർ തീരുമാനത്തിനെതിരെ നിരവധി ഉപഭോക്താക്കൾ അതൃപ്തി പ്രകടിപ്പിച്ചു.
ശുഭം ഗോൾഡ് പാലിന് നേരെ പ്രഖ്യാപിച്ച വില വർധന ലിറ്ററിന് 2 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അര ലിറ്ററിന് 3 രൂപയായും ലിറ്ററിന് 4 രൂപയായുമാണ് വർധനയുള്ളത്. ശുഭം ഗോൾഡ് മിൽക്കിൻ്റെ അരലിറ്ററിന് 26 രൂപയായിരുന്നത് ഇപ്പോൾ 29 രൂപയാണ്. ലിറ്ററിന് 49 രൂപയിൽ നിന്ന് 51 രൂപയായി വില വർധിച്ചിട്ടുണ്ട്.
വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കും. അതായത്, 1000 മില്ലിലീറ്റര്‍ പാക്കറ്റില്‍ 1050 മില്ലിയും 500 മില്ലിലീറ്റര്‍ പാക്കറ്റില്‍ 550 മില്ലിയും ലഭിക്കും. തൈരിനും മറ്റു പാല്‍ ഉല്‍പന്നങ്ങള്‍ക്കും പഴയ വില തുടരും.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ പാലിനു കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്. 14 ക്ഷീര സഹകരണ സംഘങ്ങളിലെ 27 ലക്ഷം കര്‍ഷകര്‍ക്കു വിലവര്‍ധനയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 15 ശതമാനം വരെ വര്‍ധിച്ചതായും പ്രതിദിന ഉല്‍പാദനം ഒരു കോടി ലീറ്ററിന് അടുത്തെത്തിയതായും ഫെഡറേഷന്‍ അറിയിച്ചു.
TAGS: KARNATAKA | MILK | PRICE HIKE
SUMMARY: Karnataka milk price hiked yet again unnoticed by kmf



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.