കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് മരണം

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം മൂന്ന് പേർ മരിച്ചു. ഹാവേരി സവനൂർ താലൂക്കിലെ മടപുര വില്ലേജിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാവേരി ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വൻതോതിൽ നാശനഷ്ടം ഉണ്ടായതായി ഹവേരി-ഗദഗ് ബി.ജെ.പി. എംപി ബസവരാജ് ബൊമ്മൈ പറഞ്ഞു പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് കർണാടക സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു.
ഇതിനിടെ, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ സംപാജെയ്ക്കും മടിക്കേരിക്കും ഇടയിൽ ദേശീയപാത-275 രാത്രികാല ഗതാഗതത്തിന് അടച്ചതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് (എസ്പി) അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ജൂലൈ 22 വരെ എല്ലാ ദിവസവും രാത്രി 8 മുതൽ അടുത്ത ദിവസം രാവിലെ 6 വരെയാണ് നിയന്ത്രണം. ദക്ഷിണ കന്നഡ ജില്ല വഴി മൈസൂരു, ബെംഗളൂരു, മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കൊട്ടിഗെഹര, ചാർമാഡി ഘട്ട് വഴി ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
TAGS: KARNATAKA | RAINFALL
SUMMARY: Three, including 2 children, died as house wall collapses due to heavy rain in Haveri village



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.