ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. സ്വകാര്യ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന നഞ്ചെഗൗഡ (45), ഡ്രൈവറും കനകപുര ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് (36), ക്ഷീര സഹകരണ സംഘത്തിലെ അംഗമായ കുമാർ എച്ച്. വി. (41) എന്നിവരാണ് കൊല്ലപ്പെട്ടത്. കനകപുര താലൂക്കിലെ ശിവനഹള്ളി, ഹനുമാൻഹള്ളി ഗ്രാമങ്ങളിലെ താമസക്കാരായിരുന്നു ഇവരെല്ലാം. മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര എസ്.യു.വി എന്നീ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. സ്കോർപിയോയിൽ സഞ്ചാരിച്ചവരാണ് കൊല്ലപ്പെട്ടത്. എസ്. യു. വിയിൽ സഞ്ചരിച്ച രണ്ട് പേർക്ക് നിസാര പരുക്കുകളേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ ചന്നസാന്ദ്ര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 160 കിലോമീറ്റർ വേഗതയിലാണ് മഹീന്ദ്ര സ്‌കോർപിയോ സഞ്ചാരിച്ചിരുന്നത്. ഇതിനിടെ കാറിൻ്റെ ടയറുകൾ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു. സ്കോർപിയോയിൽ എയർബാഗുകൾ വിന്യസിച്ചിട്ടില്ല. എന്നാൽ എസ്.യു.വിയിൽ എയർബാഗുകൾ ഉണ്ടായിരുന്നതിനാൽ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ രാജരാജേശ്വരി നഗറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കെംഗേരി ട്രാഫിക് പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: BENGALURU UPDATES | ACCIDENT
SUMMARY: High-speed crash kills three, injures two



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.