നിർദേശങ്ങളിൽ വ്യക്തതയില്ല; 15 ബില്ലുകൾ തിരിച്ചയച്ച് ഗവർണർ

ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർദേശിച്ച 15 ബില്ലുകൾ സർക്കാരിന് തിരിച്ചയച്ച് കര്‍ണാടക ഗവർണർ താവർചന്ദ് ഗെലോട്ട്. കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ബില്ലുകള്‍ തിരിച്ചയച്ചത്. ഇതില്‍ മൂന്ന് ബില്ലുകൾ രണ്ടാം തവണയാണ് തിരിച്ചയക്കുന്നത്.
കർണാടക പബ്ലിക് എക്സാമിനേഷൻ (നിയമനത്തിലെ അഴിമതിയും അന്യായമായ നടപടികളും തടയുന്നതിനുള്ള നടപടികൾ) ബിൽ 2023, കർണാടക ഹിന്ദു മതസ്ഥാപനങ്ങള്‍ ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് (ഭേദഗതി) ബിൽ 2023, കർണാടക ടൗൺ ആൻഡ് റൂറൽ പ്ലാനിങ് (ഭേദഗതി) ബിൽ 2024 എന്നിവയാണ് രണ്ടാമതും മടക്കിയത്.
ഇ-രജിസ്‌ട്രേഷൻ (കർണാടക ഭേദഗതി) ബിൽ 2024, കർണാടക മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ 2024, കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്‌സ് (ക്ഷേമം) ബിൽ 2024, കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ 2024, കർണാടക സഹകരണ സംഘങ്ങൾ 2024, ശ്രീ രേണുക യല്ലമ്മ ക്ഷേത്ര വികസന അതോറിറ്റി ബിൽ 2024, കർണാടക ലെജിസ്ലേച്ചർ (അയോഗ്യത നീക്കൽ) (ഭേദഗതി) ബിൽ 2024, കർണാടക നിയമസഭ (അയോഗ്യത നീക്കം ചെയ്യൽ) (ഭേദഗതി) ഓർഡിനൻസ് 2024 എന്നിവയാണ് ഗവർണർ കൂടുതല്‍ വ്യക്തത തേടി തിരിച്ചയച്ച മറ്റു ബില്ലുകള്‍.
TAGS: KARNATAKA | GOVERNOR
SUMMARY: Governor has sent back 15 Bills proposed by government