മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാർ

ബെംഗളൂരു: മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടിന്റെ തീരുമാനത്തെ അപലപിച്ച് കൊണ്ട് എംഎൽഎമാരുടെ യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി.
മുതിര്‍ന്ന എഎല്‍എ ആര്‍.വി. ദേശ്പാണ്ഡെയാണ് പ്രമേയം അവതരിപ്പിച്ചതെന്നും തന്‍വീര്‍ സെയ്ത് പിന്തുണച്ചതായും ഉപമുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയെ ഏകകണ്ഠമായി പിന്തുണയ്ക്കാന്‍ പ്രമേയം പാസാക്കി. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്ന് ആരോപിച്ച ഡി.കെ., സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മറ്റുള്ളവരുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്കെതിരെ പ്രോസിക്യൂഷന്‍ അനുവദിച്ചതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയില്‍ നിന്ന് ഇളവ് ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശിവകുമാര്‍, ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. നേരത്തെ ആരോപണത്തില്‍ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ഹൈക്കോടതി ഇതിന് സ്‌റ്റേ അനുവദിച്ചിരുന്നു. ഗവര്‍ണറുടെ അനുമതിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരേ ഓഗസ്റ്റ് 29 വരെ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ച് നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ആരോപണം.
TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka mlas supports cm siddaramiah on muda scam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.