മൂന്ന് വർഷത്തിനിടെ അഞ്ച് വിവാഹം കഴിച്ച് തട്ടിപ്പ്; യുവതി പിടിയിൽ

ബെംഗളൂരു: മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തുമകുരു ഗുബ്ബി സ്വദേശിനി കോമളമാണ് പിടിയിലായത്. മൂന്ന് വർഷത്തിനിടെ അഞ്ച് പേരെ വിവാഹം കഴിച്ച് ഇവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത ശേഷം കോമള കടന്നുകളയുകയായിരുന്നു.
ഇടത്തരം കുടുംബങ്ങളുടെ അവിവാഹിതരായ പുരുഷന്മാരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയാണ് കോമള. എന്നാൾ ഇക്കാര്യം മറച്ചുവെച്ചാണ് ഇവർ വിവാഹം ചെയ്തിരുന്നത്. ഗുബ്ബി താലൂക്കിലെ അത്തിഗട്ടെ ഗ്രാമവാസിയായ ദയാനന്ദ മൂർത്തി നൽകിയ പരാതിയിലാണ് യുവതി അറസ്റ്റിലാകുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് വെളിപ്പെടുന്നത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ദയാനന്ദ കോമളയെ പരിചയപ്പെടുന്നത്.
വിവാഹം കഴിഞ്ഞ ശേഷം കോമള ഇയാളുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപയും സ്വർണ്ണ ചെയിൻ, ഇയർ സ്റ്റഡ്‌സ് എന്നിവയും 50 ഗ്രാം വെള്ളി ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇതോടെ ഇയാൾ പോലീസിനെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്തുടനീളമുള്ള പത്തിലധികം യുവാക്കളെയാണ് കോമള വിവാഹം ചെയ്ത് കബളിപ്പിച്ചത്. കോമളയ്ക്കൊപ്പം, ലക്ഷ്മി, സിദ്ധപ്പ, ലക്ഷ്മിഭായി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സംഘത്തിലെ മറ്റ് നാല് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Woman who married five men in three years, stole gold and cash arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.