പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തതിനെതിരെ പരാതി നൽകി; ദളിത് കുടുംബത്തിന് ഭ്രഷ്ട്

ബെംഗളൂരു: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഉയർന്ന ജാതിയിൽപെട്ടയാൾക്കെതിരെ പരാതി നൽകിയതിന് ദളിത് കുടുംബത്തിന് ഭ്രഷ്ട്. യാദ്ഗിർ ജില്ലയിലെ ഹുനസാഗി താലൂക്കിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബലാത്സംഗ വിവരം കുടുംബം അറിയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം പോലീസിൽ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു.
ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉയർന്ന ജാതിയിൽ പെട്ട നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കുടുംബം തയ്യാറായില്ല. ഇതിൽ പ്രകോപിതരായാണ് കുടുംബത്തിന് ഇവർ വിലക്കേർപ്പെടുത്തിയത്. അവശ്യസാധനങ്ങൾ ഉൾപ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ ദൂരെയുള്ള കടകളിലേക്ക് പോകേണ്ടിവരികയാണെന്നും കുടുംബം പറഞ്ഞു.
ഇവരുടെ അയൽക്കാരായ 50 കുടുംബങ്ങൾക്ക് കൂടി ഭ്രഷ്ട് കൽപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് രണ്ട് കോളനികളിലായുള്ള 250 ഓളം ദളിതർക്ക് ക്ഷേത്രത്തിലും പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ പേനയും ബുക്കും ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങാനാവില്ല.
കേസിൽ പ്രതിയായ ചന്ദ്രശേഖര്‍ ഹനമന്തരായയെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പെണ്‍കുട്ടിക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.
അതേസമയം സംഭവത്തിൽ ആശങ്കയറിയിച്ച് ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
TAGS: KARNATAKA | BOYCOTT
SUMMARY: Dalit families boycotted in Karnataka for Pocso case on upper caste man



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.