എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ അധിക സമയം നിർത്തിയിടുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും

ബെംഗളൂരു: ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആക്സസ് കൺട്രോൾ സിസ്റ്റം നടപ്പിലാക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ. സ്റ്റേഷൻ പരിസരത്ത് അധിക സമയം നിർത്തിയിടുന്ന വാഹനങ്ങൾക്ക് ആക്സസ് കൺട്രോൾ സിസ്റ്റം പ്രകാരം ഇനി മുതൽ പിഴ ചുമത്തും. പാർക്കിംഗ് ഏരിയയ്ക്ക് പുറത്ത് 10 മിനിറ്റിനപ്പുറം നിൽക്കുന്ന വാഹനങ്ങൾക്കാണ് ആക്സസ് കൺട്രോൾ ചാർജുകൾ നൽകേണ്ടിവരിക.
പാർക്കിംഗ് ഏരിയയ്ക്കുള്ളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് മാത്രമെ നൽകേണ്ടി വരുള്ളൂ. 10 മിനിറ്റിനുള്ളിൽ പുറത്തിറങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സ്റ്റേഷൻ പരിസരത്ത് നിന്നും വാഹനങ്ങൾ പാർക്കിംഗ് ഏരിയകളിലേക്ക് മാറ്റണം. അതേസമയം പാർക്കിംഗ് ചാർജുകൾ അടയ്ക്കുന്നവർ ആക്സസ് കൺട്രോൾ ചാർജ് നൽകേണ്ടതില്ല.
10-20 മിനിറ്റ് വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾക്ക് 40 രൂപയും മറ്റ് വാഹനങ്ങൾക്ക് 50 രൂപയും പ്രവേശന ഫീസായി നൽകണം. 20-30 മിനിറ്റ് വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾ 100 രൂപയും മറ്റ് വാഹനങ്ങൾ 200 രൂപയും പ്രവേശന ഫീസായി നൽകണം.
അനധികൃത ഏരിയയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് അരമണിക്കൂർ കഴിഞ്ഞാൽ ഓരോ ഇരുചക്രവാഹനത്തിനും 250 രൂപയും മറ്റുള്ളവയിൽ നിന്ന് 500 രൂപയും ലൈസൻസി ഫ്ലാറ്റ് ചാർജായി ഈടാക്കും.
TAGS: BENGALURU | SMVT STATION
SUMMARY: Railway introduces access control fee system in smvt station



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.