ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപാതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാനുള്ള ചുമതല മന്ത്രിമാർക്ക് കൂടി ഉണ്ടെന്ന് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി. കെ. ശിവകുമാർ പറഞ്ഞു.
ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്കും കൃഷി വകുപ്പ് മന്ത്രി എൻ.ചെലുവരയ്യസ്വാമിക്കും ചന്നപട്ടണയുടെ തിരഞ്ഞെടുപ്പ് ചുമതല നൽകി. ഷിഗ്ഗാവിൽ ഈശ്വർ ഖന്ദ്രെ അടങ്ങുന്ന മന്ത്രിതല സംഘത്തിനാണ് ചുമതല. നിയമകാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, സമീർ അഹമ്മദ്, ലക്ഷ്മി ഹെബ്ബാൾക്കർ, ആർ.ബി. തിമ്മാപുർ, എസ്.എസ്. മല്ലികാർജുൻ, ബൈരതി സുരേഷ്, ശിവരാജ് തംഗദഗി എന്നിവർ സംഘത്തിലുണ്ട്.
മന്ത്രിമാരായ കെ.എച്ച്. മുനിയപ്പ ഉൾപ്പെടുന്ന 19 അംഗ സമിതിക്കാണ് സന്ദൂരിൻ്റെ ചുമതല. കെ.ജെ. ജോർജ്, സന്തോഷ് ലാഡ്, പ്രിയങ്ക് ഖാർഗെ, എംഎൽഎമാർ എന്നിവരും സമിതിയിലുണ്ട്. നവംബർ 13 നാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്.
TAGS: KARNATAKA | BYPOLLS
SUMMARY: Karnataka Ministers given responsibility of ensuring victory



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.