സംസ്ഥാനത്ത് ഓൺലൈൻ വാഹന, ഫുഡ് ഡെലിവറിക്ക് ഇനിമുതൽ പ്രത്യേക സെസ്

ബെംഗളൂരു: സംസ്ഥാനത്ത് ഒല, ഊബർ ഉൾപ്പെടുന്ന ഓൺലൈൻ വാഹന, ഫുഡ് ഡെലിവറി സേവനങ്ങൾക്ക് ഇനിമുതൽ പ്രത്യേക സെസ് ഏർപ്പെടുത്തും. സൊമാറ്റോ, സ്വിഗ്ഗി, ഒല, ഊബർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ സെസ് ബാധകമാകും. സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായാണ് തീരുമാനമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
ഡെലിവറി പങ്കാളികൾ കൂടുതൽ സമയവും റോഡിൽ ചെലവഴിക്കുന്നവരാണ്. അപകടം സംഭവിക്കാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. മലിനമായ വായു ശ്വസിക്കുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നതും ക്ഷേമ പദ്ധതി ആവിഷ്കരിക്കാൻ കാരണമായതായി മന്ത്രി പറഞ്ഞു. ഇതിനായുള്ള ബില്ല് ഡിസംബറിൽ സംസ്ഥാന നിയമസഭ പാസാക്കും. ഗിഗ് തൊഴിലാളികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരെയാണ് ഗിഗ് തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കുന്നത്.
#WATCH | Bengaluru | On Karnataka government to impose 1-2% cess on the transport of aggregators like Swiggy, Zomato, etc., Karnataka Legislative Council LoP Chalavadi Narayanaswamy says, “This government is bankrupt. They do not have a single penny in their ‘Khazana'. They want… pic.twitter.com/ulDzN7fTZW
— ANI (@ANI) October 19, 2024
TAGS: KARNATAKA | CESS
SUMMARY: Karnataka Announces Cess On Transactions Conducted Through Aggregator Platforms To Support Gig Workers



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.