ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര; സഞ്ജു ഇന്ത്യൻ ടീമില്‍

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ഇടംപിടിച്ചു. ജിതേഷ് ശര്‍മയും ഇത്തവണ സ്ക്വാഡിലുണ്ട്.
അഭിഷേക് ശർമ്മ, റിങ്കു സിംഗ്, തിലക് വർമ, ഹർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ് കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ എന്നിവരാണ് ടീമിൽ ഇടംപിടിച്ച ബാക്കിയുളളവർ. പരുക്ക് മൂലം മായങ്ക് യാദവും ശിവം ദുബെയും സെലക്ഷന് പരിഗണിച്ചില്ലെന്ന് ബിസിസിഐ അറിയിച്ചു. പരുക്കിന്റെ പിടിയിലുളള റിയാൻ പരാഗിനും ഈ പരമ്പര നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി -20 മത്സരത്തിലെ സഞ്ജുവിന്റെ സെഞ്ചുറിയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.
47 പന്തിൽ നിന്നാണ് സഞ്ജു 111 റൺസ് നേടിയത്. 11 ഫോറുകളും എട്ട് സിക്സറുകളുമായി കളം നിറഞ്ഞാടുകയായിരുന്നു സഞ്ജു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് പരമ്പരയിലുടനീളം മുഴുനീള ഓപ്പണറുടെ വേഷത്തിൽ സഞ്ജു ഇറങ്ങിയത്. ആദ്യ മത്സരത്തിൽ 29 റൺസും രണ്ടാമത്തേതിൽ 10 റൺസും മാത്രമാണ് നേടിയതെങ്കിലും അവസാന മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനമാണ് ടീമിൽ സ്ഥാനം നേടിക്കൊടുത്തത്.
TAGS: SPORTS | CRICKET
SUMMARY: India squads for South Africa tours announced, Sanju secures spot in T20 team



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.