വാൽമീകി കോർപറേഷൻ അഴിമതി; സിബിഐയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കുമെതിരെ സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ വിശദാംശങ്ങളാണ് കോടതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.
അന്വേഷണം വേഗത്തിലാക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളായ ബസനഗൗഡ ആർ. പാട്ടീൽ (യത്നാൽ), രമേഷ് ജാർക്കിഹോളി, അരവിന്ദ് ലിംബാവലി, കുമാര ബംഗാരപ്പ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എം. നാഗപ്രസന്ന സിബിഐക്ക് നോട്ടീസ് അയച്ചത്. അഞ്ച് മാസമായിട്ടും കേസിൽ ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വെങ്കിടേഷ് പി. ദൽവായ് വാദിച്ചു.
എന്നാൽ, കേസിൽ കൃത്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും, ഉടൻ തന്നെ എല്ലാ വിവരങ്ങളും ശേഖരിക്കുമെന്നും സിബിഐക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രസന്നകുമാർ പറഞ്ഞു. മുൻ മന്ത്രി ബി. നാഗേന്ദ്രയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ കേസിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ മാത്രമേ നിഷ്പക്ഷമായ അന്വേഷണം സാധ്യമാകൂ. ഇക്കാരണത്താൽ കുറ്റകൃത്യത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിക്കാൻ സിബിഐക്ക് നിർദ്ദേശം നൽകണമെന്നും അന്തിമ റിപ്പോർട്ട് അധികാരപരിധിയിലുള്ള കോടതിയിൽ സമർപ്പിക്കണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
TAGS: KARNATAKA | HIGH COURT
SUMMARY: BJP leaders move Karnataka HC seeking court-monitored CBI probe into Valmiki Development Corporation scam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.