പാകിസ്താൻ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്: പാക് സേനയുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്ത പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിനെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് സേന പിന്തുടർന്ന് പിടിക്കുകയായിരുന്നു.
ഗുജറാത്ത് പോർബന്തർ തീരത്ത് ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര സമുദ്രാതിർത്തിക്ക് സമീപത്താണ് സംഭവം. മണിക്കൂറുകളോളം പിന്തുടർന്ന് എത്തിയ ഇന്ത്യന്‍ സേന പാക് കപ്പലിനെ തടഞ്ഞ് നിർത്തുകയായിരുന്നു. ഇരു സേനകളും മുഖാമുഖം വന്നതോടെ ഗത്യന്തരമില്ലാതെ പാക് മാരി ടൈം ഏജന്‍സി മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയായിരുന്നു
. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിൽ നിന്ന് അപകട സൂചന സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ കോസ്റ്റ് ഗാർഡിന്റെ അഗ്രിം എന്ന കപ്പല്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനായി പുറപ്പെടുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ ഏഴ് മത്സ്യത്തൊഴിലാളികളുണ്ടായിരുന്ന കാലഭൈരവ് എന്ന ബോട്ടില്‍ നിന്നുമാണ് തൊഴിലാളികളെ പാക് സേന പിടികൂടിയത്.
അപായസൂചന ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് കപ്പല്‍ പരമാധി വേഗതിയില്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി മത്സ്യത്തൊഴിലാളികളുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സേന അവരെ തടയുകയും കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കാനും ആവശ്യപ്പെട്ടു. ഏഴ് മത്സ്യത്തൊഴിലാളികളേയും സുരക്ഷിതമായി മോചിപ്പിക്കാന്‍ സാധിച്ചു. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ് എന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
പാക് സേനയുടെ നടപടിക്കിടെ കാലഭൈരവ് എന്ന മത്സ്യബന്ധന ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും മുങ്ങുകയും ചെയ്തതായും സൂചനകളുണ്ട്. മത്സ്യത്തൊഴിലാളികളെ പാക് സേന പിടികൂടിയത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോസ്റ്റ് ഗാർഡ്, പോലീസ്, ഇൻ്റലിജൻസ് ഏജൻസികൾ, ഫിഷറീസ് അധികൃതർ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS: NATIONAL | PAKISTAN
SUMMARY: Pakistani patrol vessel chased for two hours, seven fishermen rescued by Indian Coast Guard



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.