കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് സാധ്യത; അർക്കാവതി നദിയിൽ മെർക്കുറിയും ഡിഡിടിയും കലർന്നതായി റിപ്പോർട്ട്

ബെംഗളൂരു: കർണാടകയിലെ അർക്കാവതി നദിയിലെ ജലസാമ്പിളുകളിൽ മെർക്കുറി, നിരോധിത കീടനാശിനി ഡിഡിടി, ക്യാൻസറിന് കാരണമാകുന്ന പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ (പിഎഎച്ച്), മറ്റ് ലോഹങ്ങളും വിഷവസ്തുക്കളും കലർന്നതായി റിപ്പോർട്ട്. നദിയിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും അവശിഷ്ടത്തിന്റെയും സാമ്പിളുകളെക്കുറിച്ചുള്ള സമീപകാല ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പാനി എർത്ത് സംഘടനയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. സംഘടനയിലെ അംഗങ്ങൾ അടുത്തിടെ അർക്കാവതി നദിയുടെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. 1972 മുതൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട മാരക രാസവസ്തുവായ ഡിഡിടി അപകടകരമായ അളവിൽ ജലത്തിൽ കണ്ടെത്തി.
ടിജി ഹള്ളി റിസർവോയറിന്റെ ഒരു കിലോമീറ്റർ മുകൾഭാഗത്ത് നിന്ന് ശേഖരിച്ച സാമ്പിളിൽ യൂറോപ്യൻ യൂണിയന്റെ ജലഗുണ നിലവാരത്തേക്കാൾ 75 മടങ്ങ് ഡിഡിടി സാന്ദ്രത കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. കർണാടകയിലെ കൃഷിയുടെ പ്രധാന ജല സ്രോതസാണ് അർക്കാവതി നദി.
Heavy metals & #toxic substances, including mercury, banned pesticide #DDT, #cancer-causing polycyclic aromatic hydrocarbons (#PAH), and fluoride, have been found in the #Arkavathy #River, a vital water source for agriculture & horticulture in #Karnataka.https://t.co/IcthqhPecY
— Deccan Herald (@DeccanHerald) November 22, 2024
TAGS: KARNATAKA | WATER POLLUTION
SUMMARY: Study reveals arkkavathi river polluted severely



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.