പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിലുള്ള പാർമെന്‍റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഡിസംബർ 25 വരെ 19 ദിവസമാകും സഭ ചേരുന്നത്. വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) 29ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇതിനുശേഷമാകും സഭ ബിൽ പരിഗണിക്കുന്നത്. ഭരണഘടന അംഗീകരിച്ചതിന്‍റെ എഴുപത്തഞ്ചാം വാർഷികമായ നാളെ ഭരണഘടനാ ദിനം ആചരിക്കും. ഇതിന്‍റെ ഭാഗമായി പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ ചേരുന്ന സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും.

മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും 13 സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം വന്നതിനു പിന്നാലെയാണു സമ്മേളനം. അദാനി ഗ്രൂപ്പിനെതിരേ യുഎസ് ഏജൻസിയുടെ അഴിമതിക്കേസും മണിപ്പുർ കലാപവുമുൾപ്പെടെ ഉന്നയിച്ചു സഭയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷ തീരുമാനം. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടാനും നീക്കമുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് മാസങ്ങളോളും ജയിലിൽ പാർപ്പിച്ചിട്ടും ഝാർഖണ്ഡിൽ എൻഡിഎയ്ക്കുണ്ടായ തിരിച്ചടിയും പ്രതിപക്ഷം ആയുധമാക്കും.

TAGS: |
SUMMARY: Parliament winter session to start today, opposition demands Adani, Manipur discussion

No tags for this post.
Leave a comment
error: Content is protected !!