മൻമോഹൻ സിംഗിന്റെ വിയോഗം; കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും, കോളേജുകൾക്കും അവധി ബാധകമാണ്. ഏഴ് ദിവസത്തെ ദുഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. ബെളഗാവിയിൽ നടക്കുന്ന കോൺഗ്രസ് സമ്മേളന ശതാബ്ദിയുടെ രണ്ടാം ദിവസ പരിപാടികൾ റദ്ദാക്കിയതായി കെപിസിസി പ്രസിഡൻ്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചു.
ബെളഗാവിയിൽ സമ്മേളനം നടത്താനിരുന്ന വേദിയിൽ അനുശോചന യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. സിംഗിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിലേക്ക് പോകും. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സിദ്ധരാമയ്യ ആദ്യമായി കർണാടക മുഖ്യമന്ത്രിയാകുന്നത്.
രാഷ്ട്രതന്ത്രവും സത്യസന്ധതയും കൊണ്ട് നിർവചിക്കപ്പെട്ട ഒരു യുഗമാണ് സിംഗിൻ്റെ മരണത്തോടെ അവസാനിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിലും സാമ്പത്തിക ശില്പി എന്ന നിലയിലും രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വളരെ വലുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
A seven-day mourning has been announced in #Karnataka after the demise of former Prime Minister #ManmohanSingh. A government holiday has been declared tomorrow December 27: Karnataka CMO pic.twitter.com/IuvdDhylVG
— TIMES NOW (@TimesNow) December 26, 2024
TAGS: KARNATAKA | HOLIDAY
SUMMARY: Karnataka government educational holiday today, seven-day mourning declared, day two of Belagavi event cancelled



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.