ആഭ്യന്തരം ഫഡ്നാവിസിന്; മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മഹായുതി സർക്കാർ

മുംബൈ: മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യസർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായി തുടരും. ഊർജം, നിയമം, ജുഡീഷ്യറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുക. എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ധനകാര്യവും എക്സൈസും പ്ലാനിംഗും ലഭിക്കും. മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയ്‌ക്ക് നഗരകാര്യ വികസനം, ഹൗസിംഗ്, പബ്ലിക് വർക്സ് എന്നീ വകുപ്പുകളുടെ ചുമതല നൽകും. മന്ത്രിമാരുടെ വകുപ്പുകൾ വ്യക്തമാക്കുന്ന ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ഡിസംബർ അഞ്ചിനായിരുന്നു മഹായുതി സർക്കാർ തുടർച്ചയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും കൂടാതെ 39 പേരാണ് മന്ത്രിസഭയിലുള്ളത്. 288ൽ 230 സീറ്റുകളും നേടി ഉജ്ജ്വല വിജയം സ്വന്തമാക്കിയ മഹായുതി സർക്കാർ പ്രതിപക്ഷമായ മഹാവികാസ് അഘാഡിയെ തിരഞ്ഞെടുപ്പിൽ നിലംപരിശാക്കിയിരുന്നു. ബിജെപി-ശിവസേന-എൻസിപി സഖ്യമായ മഹായുതിയോട് പോരാടിയത് ഉദ്ധവ് വിഭാഗം ശിവസേന, ശരദ് പവാർ വിഭാഗം എൻസിപി, കോൺഗ്രസ് എന്നിവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ അഘാഡി സഖ്യത്തിന്റെ ഭാഗമായിരുന്ന സമാജ്വാദി പാർട്ടി തെറ്റിപ്പിരിഞ്ഞ് പോവുകയും ചെയ്തിരുന്നു.
TAGS: NATIONAL | MAHAYUTI GOVERNMENT
SUMMARY: Mahayuti govt announces cabinet portfolio



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.