ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം; ഒരാൾ പിടിയിൽ

ബെംഗളൂരു: തിരുപ്പതി ക്ഷേത്ര ദർശനത്തിന് വിവിഐപി പാസുകൾ ലഭിക്കാൻ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പേരിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ. യെലഹങ്കയിൽ നിന്നും മാരുതിയാണ് (40) തുമകുരു പോലീസിന്റെ പിടിയിലായത്.
ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസർ കെ. നാഗണ്ണയുടെ പരാതിയിലാണ് അറസ്റ്റ്. ക്ഷേത്ര ദർശനത്തിനായി വിവിഐപി പാസുകൾ ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാരുതി കത്തയച്ചിരുന്നു. കത്തിൽ താൻ കർണാടക ആഭ്യന്തര മന്ത്രിയാണെന്നും, തനിക്ക് പരിചയമുള്ള ചിലർക്ക് ക്ഷേത്ര ദർശനത്തിന് പാസുകൾ വേണമെന്നും ആവശ്യപ്പെട്ടു.
കത്തിൽ പരമേശ്വരയുടെ വ്യാജ ഒപ്പും ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കർണാടക ആഭ്യന്തര മന്ത്രിയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പാസുകൾ മറ്റുള്ളവർക്ക് വിൽക്കാനാണ് മാരുതി പദ്ധതിയിട്ടതെന്ന് തുമകുരു പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | ARREST
SUMMARY: Man arrested for posing as karnataka home minister



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.