മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് സൈബർ തട്ടിപ്പ്; യുവാവിന് 13,500 രൂപ നഷ്ടമായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വെച്ച് സൈബർ തട്ടിപ്പ്. 12 മുതൽ 36 മാസത്തെ കാലാവധിയിൽ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി സോഷ്യൽ മീഡിയ കാർഡുകൾ ഇറക്കിയാണ് ആളുകളെ കബളിപ്പിക്കുന്നത്. തട്ടിപ്പിൽ തിരുവനന്തപുരം അരുവിക്കര സ്വദേശിക്ക് 13,500 രൂപ നഷ്ടമായി.
പുതുവർഷം പ്രമാണിച്ച് സൗജന്യ റീച്ചാർജ് നൽകുന്നുവെന്ന് പറഞ്ഞും മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നുണ്ട്. 749 രൂപയുടെ റീച്ചാർജ് മൂന്ന് മാസത്തേക്ക് സൗജന്യമായി മുഖ്യമന്ത്രി നൽകുമെന്നാണ് വാഗ്ദാനം.
2.5 ശതമാനം വാർഷിക പലിശ നിരക്കിൽ രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് വായ്പാ തട്ടിപ്പ് നടക്കുന്നത്. ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷ പാസാകാൻ പണം ചോദിക്കുന്നതാണ് തട്ടിപ്പ് രീതി. ലോൺ പാസാകാൻ ആധാർ കാർഡോ പാൻ കാർഡോ മാത്രം മതിയെന്നും സോഷ്യൽ മീഡിയ കാർഡിൽ പറയുന്നുണ്ട്. ആളുകളുടെ വിശ്വാസം നേടാൻ വേണ്ടിയാണ് ആധാർ കാർഡും പാൻ കാർഡും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഇത്തരത്തിൽ വ്യാജ വാഗ്ദാനം നൽകിയ മൂന്ന് ലിങ്കുകൾ സൈബർ പോലീസ് ബ്ലോക്ക് ചെയ്തു. സംഭവത്തെ തുടർന്ന് ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് സൈബർ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
TAGS: KERALA | CYBER CRIME
SUMMARY: Cyber fraud on the name of Kerala CM pinarayi vijayan



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.