വായ്പ തിരിച്ചടവ് ഏജന്റുമാരുടെ ഭീഷണി; 60കാരി ജീവനൊടുക്കി

ബെംഗളൂരു: വായ്പ തിരിച്ചടക്കാനായി ലോൺ ഏജന്റുമാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 60കാരി ജീവനൊടുക്കി. രാമനഗരയിൽ തിങ്കളാഴ്ചയാണ് സംഭവം. ജില്ലയിലെ തിമ്മയനദോഡി ഗ്രാമവാസിയായ യശോദമ്മയാണ് മരിച്ചത്. ഏഴ് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് യശോദമ്മ 4.82 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പയുടെ തുല്യമായ പ്രതിമാസ ഗഡുക്കൾ (ഇഎംഐ) കഴിഞ്ഞ ഒരു മാസമായി ഇവർ അടച്ചിരുന്നില്ല.
ഇതേതുടർന്ന് കഴിഞ്ഞ ദിവസം രണ്ട് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലെ ഏജന്റുമാർ തിരിച്ചടവ് ആവശ്യപ്പെട്ട് യശോദമ്മയുടെ വീട്ടിലെത്തിയതായി ഇവരെ അസഭ്യം പറഞ്ഞു. തുക ക്രമീകരിക്കാമെന്നും വായ്പ തിരിച്ചടയ്ക്കാമെന്നും പറഞ്ഞെങ്കിലും, ഏജന്റുമാർ ഇവരെ അധിക്ഷേപിച്ചു. സമീപത്തുള്ള മറ്റ് വീട്ടുകാർക്ക് മുമ്പിൽ വെച്ചും ഏജന്റുമാർ ഇവരെ അധിക്ഷേപിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യശോദ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലോൺ ഏജന്റുമാർക്കെതിരെ യശോദയുടെ മകന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Woman ends life due to harassment and threatening by loan recovery agents near Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.