തിരുപ്പതി അപകടം; മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

ആന്ധ്രാപ്രദേശ്: തിരുപ്പതി അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ നൽകുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും ടിടിഡി കൂട്ടിച്ചേർത്തു. ആശ്രിതർക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും അറിയിച്ചിട്ടുണ്ട്.
വളരെ ദൗർഭാഗ്യകരമായ സംഭവമാണ് തിരുപ്പതിയിലുണ്ടായതെന്ന് ടിടിഡി ചെയർമാൻ ബി.ആർ. നായിഡു പറഞ്ഞു. ഒന്നോ രണ്ടോ പേരുടെ അശ്രദ്ധയാണ് ആറ് ജീവനുകളെടുത്തത്. മുഖ്യമന്ത്രി ഉത്തരവിട്ട ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടിടിഡിയുടെ സഹായത്തിന് പുറമേ ബോർഡ് അംഗങ്ങളായ വി. പ്രശാന്തി റെഡ്ഡിയും സുചിത്ര എല്ലയും 10 ലക്ഷം രൂപ വീതവും എം.എസ്. രാജു മൂന്ന് ലക്ഷം രൂപ വീതവും സഹായമായി നൽകുമെന്നും ചെയർമാൻ അറിയിച്ചു.
തിരുപ്പതി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ദർശനത്തിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. മലയാളി യുവതി ആറ് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 32 പേർക്ക് പരുക്കേറ്റു. ഇവരിൽ പലരും ചികിത്സയിൽ തുടരുകയാണ്. ടോക്കൺ വിതരണം ചെയ്യുന്ന കൗണ്ടറിന് മുൻപിലാണ് അപകടമുണ്ടായത്.
TAGS: NATIONAL | TIRUPATI ACCIDENT
SUMMARY: Tirupati Tirumala Board announces compensation for Victims of tirupati temple accident



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.