ഗതാഗതക്കുരുക്കിന് പരിഹാരം; നമ്മ മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹരമാകുന്ന മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ റോഡുകൾ നിർമിക്കാൻ സർക്കാർ തീരുമാനം. ബെംഗളൂരുവിൽ വരാനിരിക്കുന്ന എല്ലാ മെട്രോ ലൈനുകളുടെയും ഭാഗമായി ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമിക്കാനാണ് പദ്ധതി. ഇതിനായി 10,000 കോടി രൂപയോളം ചെലവ് വരും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനൊപ്പം നഗര സൗന്ദര്യവൽക്കരണ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു പറഞ്ഞു.
പുതിയതായി നിർമിച്ച എല്ലാ മെട്രോ ഇടനാഴികളിലും ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ ഉൾപ്പെടുത്തും. വരുന്ന 30 – 40 വർഷത്തേക്കുള്ള ആസൂത്രണമാണ് നടപ്പാക്കുന്നത്. ബിഎംആർസിഎല്ലും ബിബിഎംപിയും 50 – 50 ശതമാനത്തിൽ പദ്ധതിച്ചെലവ് പങ്കിടുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ഹൊസഹള്ളി മുതൽ കടബാഗെരെ വരെയുള്ള ഇടനാഴി (12.5 കിലോമീറ്റർ) പൂർണമായും എലിവേറ്റഡ് ഇടനാഴിയായാണ് നിർമാണം.
പുതിയ മെട്രോ ലൈനുകളിൽ സാധ്യമാകുന്നിടത്തെല്ലാം ഡബിൾ ഡെക്കർ നിർമിക്കുന്നതിന് മുൻഗണന നൽകും. നഗരത്തിലുടനീളം സാധ്യമാകുന്നിടത്തെല്ലാം റോഡുകൾ, ഫ്ലൈഓവറുകൾ, അണ്ടർപാസുകൾ, തുരങ്കങ്ങൾ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.
TAGS: DOUBLE DECKER FLYOVER
SUMMARY: City to have double decker flyover along with metro lines



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.