ബെംഗളൂരുവിൽ സീരിയൽ കില്ലറിന്റെ സാന്നിധ്യമില്ല; പ്രചരിക്കുന്നത് തെറ്റായ സന്ദേശമെന്ന് സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ സീരിയൽ കില്ലർ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് സിറ്റി പോലീസ്. ഇന്ദിരാനഗറിൽ സീരിയൽ കില്ലർ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. പ്രദേശത്ത് നാല് പേർക്ക് നേരെ നടന്ന കൊലപാതക ശ്രമമാണ് ഇതിന് കാരണം. എന്നാൽ പ്രചരിക്കുന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ശനിയാഴ്ച ഇന്ദിരാനഗറിൽ നാല് പേർക്കെതിരെ വധശ്രമം ഉണ്ടായിരുന്നു. ഇതേതുടർന്ന് പ്രദേശവാശിയായ യുവാവ് ആണ് സമൂഹമാധ്യമങ്ങളിൽ സീരിയൽ കില്ലർ ബെംഗളൂരുവിലുണ്ടെന്ന് തെറ്റായ സന്ദേശം പ്രചരിപ്പിച്ചത്. കൃത്യം ചെയ്തത് ഒരാൾ തന്നെയാണെന്നും, സുഹൃത്തുക്കൾ തമ്മിൽ മദ്യപിച്ചുണ്ടായ വഴക്ക് ആക്രമണത്തിൽ കലാശിക്കുകയായിരുന്നുവെന്നും ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഡി. ദേവരാജ പറഞ്ഞു.
പ്രതിയെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പരുക്കേറ്റ നാല് പേരും ചികിത്സയിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: SERIAL KILLER
SUMMARY: Bengaluru cops dismiss Indiranagar serial killer rumours, say rowdy sheeter stabbed four



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.