വനിതാ പ്രീമിയർ ലീഗ്; ഗുജറാത്തിനെതിരെ വിജയം നേടി ആർസിബി

വാഡോദര: വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ജയം. ആറ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ചാണ് ടീം വിജയം നേടിയത്. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിന്തുടര്ന്ന് വിജയിക്കുന്ന ടീമെന്ന റെക്കോഡും ആര്‍സിബി സ്വന്തമാക്കി. 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 എന്ന റൺസ് ലക്ഷ്യത്തിലെത്തി. വെറും 27 പന്തില്‍ 64 റണ്‍സ് അടിച്ചെടുത്ത റിച്ച ഘോഷ് ആണ് വിജയശില്പി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് ക്യാപ്റ്റന്‍ ആഷ്ലീ ഗാര്‍ഡ്നറുടെ വെടിക്കെട്ടില്‍ (37 പന്തില്‍ 79* റണ്‍സ്) 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. 120 പന്തില്‍ 202 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ നഷ്ടമായി. ഏഴ് പന്തില്‍ ഒമ്പത് റണ്‍സാണ് ലഭിച്ചത്. ഇതേ ഓവറില്‍ തന്നെ ഡാനിയേല്‍ വ്യാറ്റ്-ഹോഡ്ജും പുറത്തായി. ആഷ്ലീ ഗാര്‍ഡ്നര്‍ ആണ് രണ്ടുപേരെയും പുറത്താക്കിയത്. 27 പന്തില്‍ 64 റണ്‍സ് നേടി റിച്ച ഘോഷ് ആവശ്യമായ ഉയര്‍ന്ന റണ്‍റേറ്റ് നിലനിര്‍ത്തി.
നാല് സിക്സറുകളും ഏഴ് ബൗണ്ടറികളും നേടി. കനിഹ അഹൂജ 13 പന്തില്‍ 30 റണ്‍സും നേടിയതോടെ ഒമ്പത് പന്തുകള്‍ ശേഷിക്കെ ജയിച്ചുകയറി. ആര്‍സിബിക്ക് വേണ്ടി രേണു സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
TAGS: SPORTS
SUMMARY: RCB beats Gujarat Titans in WPL



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.