നാറ്റോയുടെ ആയുധങ്ങളെ വരെ തകർക്കാൻ ശേഷി; എയ്റോ ഇന്ത്യയിൽ ലാൻസെറ്റ്- ഇ അവതരിപ്പിച്ച് റഷ്യ

ബെംഗളൂരു: നാറ്റോ ആയുധങ്ങളെ വരെ തകർക്കാൻ ശേഷിയുള്ള ലാൻസെറ്റ്- ഇ ലോയിറ്ററിങ് മ്യൂണിഷൻ സംവിധാനം എയ്റോ ഇന്ത്യയിൽ അവതരിപ്പിച്ച് റഷ്യ. യുക്രൈൻ- റഷ്യ യുദ്ധത്തിൽ നാറ്റോയുടെ ആയുധങ്ങളെ നിശ്ചലമാക്കാൻ സാധിക്കുന്ന ആയുധം കൂടിയാണിത്. 51-ഇ, 52-ഇ എന്ന ഗൈഡഡ് മ്യൂണിഷൻ കാരിയറുകൾ, സെഡ്-16 ഇ എന്ന നിരീക്ഷണ ഡ്രോൺ എന്നിവയടങ്ങുന്നതാണ് ലാൻസെറ്റ് സംവിധാനം. റഷ്യൻ കമ്പനിയായ സലാ എയ്റോ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചത്. കലാനിഷ്കോവ് തോക്കുകൾ നിർമ്മിക്കുന്ന കമ്പനിയുടെ ഉപസ്ഥാപനമാണ് സലാ എയ്റോ ഗ്രൂപ്പ്. യുക്രൈനെ സഹായിക്കാനായി നാറ്റോ രാജ്യങ്ങൾ നൽകിയ ആയുധങ്ങളിൽ 45 ശതമാനവും നശിപ്പിച്ചത് ഈ ആയുധമാണ്.
റഷ്യയ്ക്ക് പുറമെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് തങ്ങളെ വ്യോമശക്തി എയ്റോ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. ഇതിനിടെ ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ്, തങ്ങളുടെ നവീകരിച്ച ബ്രഹ്മോസ് എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, എയ്‌റോ ഇന്ത്യ 2025 ന്റെ ഭാഗമായി തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനമായിട്ടുണ്ട്. കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ജൈതീർത്ത് ആർ. ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേഗതക്കും കൃത്യതയ്ക്കും പേരുകേട്ട ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് രാജ്യാന്തര ആയുധ വിപണിയില്‍ ആവശ്യക്കാരേറെയാണ്.
TAGS: AERO INDIA
SUMMARY: Russia showcases Lancet e in aero India



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.