ഹണി ട്രാപ്പ്; കേസന്വേഷണ ചുമതല സിഐഡിക്ക്

ബെംഗളൂരു: ഹണി ട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ്. സഹകരണ മന്ത്രി കെ.എൻ. രാജണ്ണ നൽകിയ പരാതിയെ തുടർന്നാണ് ഹണി ട്രാപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ഡി.ജി.പി. അലോക് മോഹന്റെ മേലോട്ടത്തിലാണ് അന്വേഷണം നടക്കുക. അന്വേഷണത്തിന്റെ ഭാഗമായി വസന്ത് നഗറിലെ മന്ത്രി രാജണ്ണയുടെ ഔദ്യോഗിക വസതിയിൽ സിഐഡി സംഘം പരിശോധന നടത്തി.
നിലവിൽ രാജണ്ണയുടെ വസതിയിൽ സിസിടിവി ക്യാമറകളില്ല. സന്ദർശകരുടെ വിശദാംശങ്ങൾ ഒരു ലെഡ്ജറിലും രേഖപ്പെടുത്തിയിട്ടില്ല. നൂറുകണക്കിന് സന്ദർശകരിൽ ആരാണ് ഹണി ട്രാപ്പ് ഉദ്ദേശിച്ച് മന്ത്രിയെ സമീപിച്ചതെന്നും വ്യക്തമല്ല. പരിസരത്തുള്ള വീടുകളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്ന് സിഐഡി വൃത്തങ്ങൾ അറിയിച്ചു.
TAGS: HONEY TRAP
SUMMARY: CID to probe honey trap case against minister rajanna



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.