സ്വർണക്കടത്ത് കേസ്; രന്യയ്ക്കെതിരെ അപകീർത്തി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ് നടി രന്യ റാവുവിനും, വളർത്തച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിനുമെതിരെ തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കാൻ കർണാടക ഹൈക്കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഉത്തരവ്. രന്യ റാവു നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വെച്ചാണ് 12.56 കോടി രൂപയുടെ സ്വർണവുമായി നടി പിടിയിലാകുന്നത്. പിന്നീട് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും കണ്ടെടുത്തിരുന്നു. എന്നാൽ മകളെ തെറ്റായ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി രന്യയുടെ അമ്മ എച്ച്.പി. രോഹിണി സിവിൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജൂൺ 2 വരെ നടിക്കെതിരെ മാധ്യമങ്ങൾ വാർത്തകൾ നടത്തുന്നതിൽ നിന്ന് വിലക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത് വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ പൂർണമായും വിലക്കാൻ സാധിക്കില്ലെന്ന് പിന്നീട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തെക്കുറിച്ച് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും, അപകീർത്തികരമായ വാർത്തകൾ നൽകുന്നതിൽ മാധ്യമങ്ങളെ വിലക്കണമെന്നും കോടതി വ്യക്തമാക്കി.
TAGS: GOLD SMUGGLING
SUMMARY: K'taka HC directs Centre to restrain media from defamatory coverage of actress Ranya Rao, her father



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.